2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

ജ്യോനവന് ....

ജ്യോനവന് ....

നാളെ നീ വരില്ലേ ഞങ്ങളുടെ കൂടെ ... നാളെ നമ്മുടെ നെല്‍സെന്റെ മനസംമതമാടാ...  അവനെല്ലാം പറഞ്ഞുകാണും എന്ന് കരുതി ഞാന്‍ പറയാതിരിക്കുന്നത് ശരിയല്ലല്ലോ .... രാവിലെ പതിനൊന്നു മണിക്ക് മഞ്ചേരി അടുത്ത് പന്തല്ലൂര്‍ എന്നാ സ്ഥലത്താണ് ചടങ്ങ്...
അപ്പോള്‍ അവിടെ കാണാം...


ടിജൊ .

2009 ഒക്‌ടോബർ 7, ബുധനാഴ്‌ച


2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

വിട

മന്ദസ്മിതം തൂകി നീ ഞങ്ങളില്‍ നിന്നും പോകുന്നു ...
ദുഃഖ സാന്ദ്രമാണിനിയുള്ള നിമിഷങ്ങലെന്കിലും ...
നിന്‍ മന്ദസ്മിതം ഞങ്ങളോട് പറയുവേതെന്തുവോ....
അറിയില്ലെങ്കിലും , അറിവില്ലെങ്കിലും , ....
നിന്‍ മന്ദസ്മിതം എന്നും ഹൃദയത്തില്‍ കാത്തു ഞങ്ങള്‍...
ഒത്തിരിസ്നേഹത്തോടെ വിടചൊല്ലുന്നു പ്രിയനേ നിനക്കു ഞങ്ങള്‍ ...

അകാലത്തില്‍ പൊലിഞ്ഞ സുന്ദര പുഷ്പമേ ഒരായിരം ആശ്രുബിന്ദുക്കളുമായി.....
ആദരാഞ്ജലികളോടെ......
പപ്പാ , മമ്മി , നെല്‍സണ്‍, നിതിന്‍, നോഷിന പിന്നെ എല്ലാവരും....

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ജ്യോനവന്‍

നവീന്‍ എന്നായിരുന്നു അവന്‍റെ പേര്. ആരോടും മറുത്തൊരു വാക്ക് പറയാതെ നല്ല ആ പുഞ്ചിരിയുമായി അവന്‍ എന്നും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആകനെമേയെന്നഒരു പ്രാര്‍ത്ഥനയോടെ വിട നല്‍കാം അല്ലേ? അല്ല നമ്മള്‍ വിട നല്‍കി കഴിഞ്ഞു . ഇനിയുള്ളതെല്ലാം വെറും ഔപചാരികതകള്‍ മാത്രം. കണ്ണീരോടെ വിദ നല്‍കാനവില്ല , കാരണം നീ കരഞ്ഞു ഞങ്ങള്‍ കണ്ടിട്ടില്ല .. നാല്‌ വര്‍ഷം നീ എരിഞ്ഞു തീരുകയായിരുന്നുവോ? ഇത്രയും കാലം ഞങ്ങളെയൊക്കെ ചിരിപ്പിച്ചിട്ട് പെട്ടന്നങ്ങ് പോയെതെന്തിനു നീ ഒരു surprise തരുകായിയിരുന്നോ ? അറിയില്ല ഈ നഷ്ടം എങ്ങനെ നികത്തുമെന്ന്. എല്ലാ അര്‍ത്ഥത്തിലും ഒരു തീരാ നഷ്ടം തന്നെ. നഷ്ടം നികത്താനായി നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ത്ഥികണമേ എന്നല്ലാതെന്തു ഞാന്‍ നിന്നോട് പറയേണ്ടു.
തോട്ടത്തിലെ നല്ല പൂക്കള്‍ തന്നയാണ് പറിച്ചെടുക്കപെടുക, അലങ്കാരത്തിനായി, അത് പോലെ നീയും പറിച്ചെടുക്കപ്പെട്ടു, അതല്ലേ സത്യം ? ആ നല്ല തോട്ടക്കാരനോട് വഴക്കിനില്ലാ, കാരണം അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്. അവനൊന്നും വെറുതെ ചെയ്യുന്നില്ല , നന്മക്കായി മാത്രം ചെയ്യുന്നു...ആ നന്മയെതെന്നു മനസ്സിലാക്കി നിനക്കായി ഞങ്ങള്‍ വര്‍ത്ത്തിക്കാം ... അതാണോ നീ ആഗ്രഹിക്കുന്നത്.. അതോ നിന്‍റെ ഈ അവസ്ഥാന്തരത്ത്തിലൂടെ അതിനും നീ വഴി കണ്ടുവോ?? എന്തായാലും നന്മകള്‍ മാത്രം നേര്‍ന്നു ഞങ്ങള്‍കിടയില്‍ എന്നും ഉണ്ടായിരുന്ന നിന്നെ ഞങ്ങള്‍ക്കിനി അടുത്ത് കാണാനാവില്ല പഴയതുപോലെ എന്നത് ഒരു ദുഃഖം. എന്നാലും നിന്‍റെ ആ പുഞ്ചിരി തൂകി നില്ക്കുന്ന നല്ല ചിത്രം എന്നുമുണ്ടാവട്ടെ ഞങ്ങളില്‍....

2009 മാർച്ച് 15, ഞായറാഴ്‌ച

അഗത്തി ദ്വീപ്

അറബികടലിന്റെ മടിത്തട്ടില്‍ ഒരു കൊച്ചു മണ്‍ തുരുത്തായി നില്‍കുന്ന ഈ കൊച്ചു പ്രദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഒരുപാടു നാളായി കൊതിക്കുന്നു. ഇത്തിരി വലുപ്പമേയുള്ളുവെന്കിലും ഒത്തിരി നല്ല ഒരു സ്ഥലമാണിത്. ആരും ഒന്നു വന്നു കന്‍്ടു പോയാല്‍ വശ്യ മനോഹരിയായി വെള്ള ഞൊറികളുള്ള നീല പട്ടു പുതച്ചു നില്‍കുന്ന ഈ കൊച്ചു സുന്ദരിയെ അത്രക്കും ഇഷ്ടപ്പെട്ടു പോകും. ആകാശത്തിന്റെത്തില്‍ നിന്നും വ്യതിസ്തമായ ഇളം പച്ച കലര്‍ന്ന നീല നിറത്താല്‍ ചുറ്റപെട്ടു കിടക്കുന്ന ഈ കൊച്ചു പ്രദേശത്തിന്‍റെ ആകെ വിസ്തൃതി നാല്‌ ചതുരശ്ര കിലോമീറ്ററില്‍ അല്‍പ്പം താഴെയാണ്. കടല്‍ മാര്‍ഗം കൊച്ചിയില്‍ നിന്നും 18 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. ആകാശമാര്ഗം വന്നാല്‍ ഒരു മണിക്കൂര്‍ ഇരുപതു മിനിട്ടു സമയം മാത്രമെ ഇവിടെയതാന്‍ എടുക്കകയുള്ളൂ.
ഇവിടെ ഈ നാട്ടില്‍ ഒരുപാടു നിഷ്കളങ്കാരായ മനുഷ്യര്‍ താമസിക്കുന്നു. എപ്പോഴും കടലിന്‍റെ ആരവം കേട്ടു തഴകിച്ച ഒരു ജന സമൂഹം. ഇവര്‍ുടെയിടയില്‍ ഒത്തിരി വൈവിധ്യമുള്ള ഒത്തിരിപേര്‍ അവര്കിടയില്‍ അലസന്‍്മാരുണ്ട്, കഠിനാധ്വാനികളുണ്ട്, പണക്കാരനുണ്ട്, പട്ടിണിപാവങ്ങളുണ്ട്.
ഒട്ടു മിക്കപേരും മീന്‍ പിടുത്തം ഒരു ഹോബിയോ തൊഴിലോ ആക്കിയവരാണ് . ചുറ്റുമുള്ള കടല്‍ അവര്‍ക്ക് സംരക്ഷകയും സംഹാരകയുമായി ഒരേ സമയം നില്‍കുന്നു.
ഈ നാടിന്‍റെ ഏതൊരു ചലനത്തിലും ഇവിടുത്തെ കാലവസ്ഥയ്കൊരു മുഖ്യപന്കുണ്ട്.

ഞാന്‍ aഗതthi enna ഈ കൊച്ചു ദ്വീപില്‍ എത്തിയത് ഒരു മഴകാലത്താണ്. ഇപ്പോള്‍ തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്നതും ഒരു മഴകാലത്ത് ആണ്.

ഈ നാടിനെക്കുറിച്ചുള്ള കുറിപ്പുകള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും എഴുതുന്നതായിരിക്കും നന്നാവും എന്ന് എനിക്ക് തോന്നുന്നു.
തുടരും....
വര്‍ഷങ്ങള്‍ക്കു ശേഷം ഈ പേജില്‍ എന്തെങ്കിലും കുത്തി കുറിക്കാന്‍ തോന്നിയത് കൊണ്ടെഴുതുന്നു ... അഗത്തിയിലെ വിശേഷങ്ങള്‍ ഒക്കെ ഓര്‍മയില്‍ നിന്നും എഴുതി നോക്കാമെന്ന് കരുതുന്നു. 

അതെ ആ മഴക്കാലം ഒരിക്കലും മറക്കാനാവില്ല.. കാരണം കാശുണ്ടെങ്കിലും ഒന്നും നേടാന്‍ ആവില്ല എന്ന് മനസിലാക്കി തന്ന ഒന്നായിരുന്നു അത്. കപ്പല്‍ വരുന്നില്ല, ജീവിക്കാനായി ഭക്ഷണം കഴിക്കാന്‍ വായ്ക്ക് രുചിയുള്ളത് ഒന്നും അപ്പോള്‍ കിട്ടില്ലായിരിന്നു.. വന്നപ്പോള്‍ കൂടെ കൊണ്ട് വന്നതൊക്കെ തീര്‍ന്നും പോയിരിന്നു.. പിന്നാലെ വന്നവര്‍ കൊണ്ട് വന്നതും തീര്‍ന്നപ്പോള്‍ ബുദ്ധിമുട്ടായി. പിന്നെ പിന്നെ അതൊരു ശീലമായി . 


ആ കൊച്ചു തുരുത്തില്‍ പരിചയപെട്ട ആദ്യത്തെ നാടന്‍ പരിചയക്കാരന്‍ ഒരു അഹമെദ് കാക്ക ആണ്. ഞങ്ങളുടെ ക്വര്റെര്സിനരുകില്‍  ഇപ്പരഞായല്ക് ചെറിയ ഒരു തെങ്ങിന്‍ പുരയിടം ഉണ്ട്.. പരിച്ചയപെട്ടപ്പലെ കിട്ടി കരിക്ക്. പരിച്ചയപെടുതിയത് സുനില്‍ ഞാന്‍ അവിടെ നിന്നും പറഞ്ഞു വിട്ട ആള്‍. സുനിലിന്റെ നന്മയുടെ ഇത്തിരി എനിക്കൊരു ഗുണമായി വന്നു. അഹമെദ് എന്ന് തന്നെ ഈ കുറിപ്പില്‍ വിളിക്കാം കാരണം പ്രായെമേറെ ആയിരിന്നെങ്കിലും ആള്‍ ഒരു പാവം കുട്ടിയെ പോലെ ആയിരുന്നു. എന്നും രാവിലെ വന്നു ആ പറമ്പില്‍ കേട്ടിയിരുക്കുന്ന ആടിനെയൊക്കെ ഉള്ള പചിലയോക്കെ വെടിയില്‍ത്ടു കൊടുത്തു, ഇത്തിരി വെള്ളവും കൊടുത്ത്, ചെത്തുന്ന തെങ്ങിലോക്കെ കയറി നീരയും എടുത്തു കുറച്ചു നേരം വിശ്രമിച്ചു ശേഷം എടുത്ത നീരയോക്കെ പാത്രങ്ങളിലാകി വച്ച്  സാവധാനം സൈക്കിളും ചവിട്ടി വീട്ടിലേക് പോകുന്ന ഒരു സാധു മനുഷ്യന്‍. ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നം തന്നെ ആയിരുന്നു. കക്ഷി പറയുന്നതൊന്നും മനസ്സില്ലാകുകയെ ഇല്ല..

2008 നവംബർ 30, ഞായറാഴ്‌ച

suhruthu

പുലര്‍ കാലത്തിരുള്‍ നീക്കിയെതും സുര്യനെപോലെ,
പൂമണം പേറി വരും ഇളംതെന്നല്‍ പോലെ,
നീയെന്‍ സുഹൃത്ത്, മറന്നുപോയി ഞാന്‍ നീ വന്ന നിമിഷങ്ങളൊക്കെ,
എന്നാലും നീയെന്നും വന്നു കൊണ്ടിരുന്നു, ഞാനറിയാതെ എന്റെയടുത്തേക്ക്.